കൽപ്പാത്തി സംഗീതോത്സവത്തിന് സമാപനം; സംഗീത ബിനാലെ സർക്കാര്‍ പരിഗണനയില്‍-മന്ത്രി എ.ക. ബാലന്
മുസരീസ് ബിനാലെ മാതൃകയില്‍ പാലക്കാട് സംഗീത ബിനാലെ സംഘടിപ്പിക്കുന്നത് സാംസ്കാരിക വകുപ്പിന്റെ പരിഗണനയിലാണെന്ന് പട്ടികജാതി-വർഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന് പറഞ്ഞു. കൽപ്പാത്തി സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകപ്രശ്സ്തരായ സംഗീതജ്ഞരെ ഉൾപ്പെ ടുത്തിയാണ് ബിനലെ രൂപകൽപ്പന ചെയ്യുക. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രശസ്തി കേരളത്തിന്റെെ പുറത്തേക്കെത്തിക്കാന്‍ കൂടുതല്‍ ഇടപെടല്‍ അനിവാര്യമാണ്. ഇതിനായി സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും ഭാരത് ഭവനും അടുത്ത വർഷം മുതല്‍ സംഗീതോത്സവത്തില്‍ സജീവപങ്കാളികളാവും. സംഗീതോത്സവ്വത്തിനായി കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ സാംസ്കാരിക വകുപ്പ് നല്‍കും. മണിഅയ്യര്‍ സ്മാരകത്തിന്റെണ നിർമ്മാണം കണ്ണബ്രയില്‍ പുരോഗമിക്കുകയാണ്. സ്മാരക നിർമ്മാണത്തിന് ആദ്യം അനുവദിച്ച പത്തു ലക്ഷത്തിന് പുറമേ അമ്പതുലക്ഷം അധികം അനുവദിക്കും. ഉത്സവങ്ങള്‍ കേരളത്തില്‍ സാമൂഹിക ഐക്യം പടുത്തുയർത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന് കേരളം സന്ദർശിച്ചതിന്റെ 125 ആം വാർഷികം നവംബര്‍ 28 ന് സർക്കാര്‍ വിപുലമായി ആഘോഷിക്കും. കേരളത്തിലെ ചരിത്ര പ്രധാന സ്ഥലങ്ങളും വ്യക്തികളും സംഭവങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്താന്‍ സാംസ്കാരിക യാത്ര സംഘടിപ്പിക്കും. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കലയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനും സർക്കാര്‍ വലിയ പ്രാധാന്യമാണ് നല്കുതന്നതെന്നും മന്ത്രി പറഞ്ഞു.
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംസ്ഥാന ടൂറിസം വകുപ്പും ചേർന്നാണ് സംഗീതോത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി റ്റി.ആര്. അജയന് , കെ.എന്‍. ലക്ഷ്മി നാരായണന്, കെ. വി. വാസുദേവന്‍, കെ. ജി. അജേഷ്, വിജയംബിക എന്നിവര്‍ സംസാരിച്ചു